Thursday, March 31, 2011

OFFICE

അന്നും പതിവുപോലെ രാമന്‍ തന്നെ ആയിരുന്നു ഓഫീസില്‍ ആദ്യം എത്തിയത്. ബസ്‌ സ്റ്റോപ്പില്‍ നിന്ന് ഏകദേശം പതിനഞ്ചു മിനിറ്റുകള്‍ നടന്നു വേണം ഓഫീസില്‍ എത്തുവാന്‍. നടക്കുമ്പോള്‍ തനിയെ ചില പ്രത്യേക ഭാഷയില്‍ എന്തെകൊയോ സംസാരിക്കുന്ന ശീലം രാമനുണ്ട്. ഇത് മറ്റു യാത്രക്കാര്‍ കേള്‍ക്കാതെ നോക്കാന്‍ രാമന്‍ നന്നേ പണിപ്പെട്ടിരുന്നു. നടന്നു വന്ന ക്ഷീണം അകറ്റാന്‍ രാമന്‍ തന്‍റെ കസേരയില്‍ അമര്‍ന്നിരുന്നു. ഇടയ്ക്കെപ്പോഴോ അവന്‍റെ കണ്പീലികള്‍ പരസ്പരം കൂട്ടിമുട്ടുവാന്‍ നന്നായി ശ്രെമിക്കുന്നുണ്ടായിരുന്നു. രാമന്‍ അത് തടയാന്‍ നിന്നില്ല. പെട്ടെന്ന് അവന്‍റെ ശരീരത്തിലൂടെ തണുപ്പ് പതിയെ തലോടിയപ്പോഴാണ് രാമന്‍ വര്‍ത്തമാന ലോകത്തേയ്ക്ക് തിരിച്ചെത്തിയത്‌. തനിച്ചായിരുന്ന കസേരകള്‍ക്ക് അവരുടെ യജമാനന്മാരെ കിട്ടിയിരിക്കുന്നു. പതിവുപോലെ ഒരു ചിരി പാസ്സാക്കി രാമന്‍ തന്‍റെ മേശമേല്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന ഫയലുകളുടെ കെട്ടഴിച്ചു. വളരെ നാളത്തെ തടവറയില്‍ നിന്ന് മോചിതരാവുന്ന ആളുകലെപോലെ ആ പേപ്പറുകള്‍ ദീര്‍ഘ നിശ്വാസം വിടുന്ന പോലെ രാമന് തോന്നി. കാരണം ഇതിനു മുന്‍പ്‌ ആ കസേരയില്‍ ഇരുന്ന ആളുടെ ജോലിയോടുള്ള ആത്മാര്‍ഥത കാരണമാണ് ഫയലുകള്‍ രാമന്റെ മുന്‍പില്‍ വീര്‍പ്പുമുട്ടി കിടക്കുന്നത്. അവരെയെല്ലാം സ്വതന്ത്രരാക്കണം. അങ്ങനെ രാമനും ഫയലുകളും അടങ്ങുന്ന ഒരു ലോകം ,അവിടെ മറ്റു സഹപ്രവര്‍ത്തകര്‍ ഉണ്ടെന്നുള്ള കാര്യംപോലും രാമന്‍ മറന്നു പോയിരിക്കുന്നു. ഓരോ ഫയലുകളും അവരുടെ പരാതികള്‍ രാമന്‍റെ മുന്നില്‍ അവതരിപ്പിച്ചുകൊന്ടെയിരുന്നു. അങ്ങനെ ഓരോ ഫയലുകളും രാമന്‍റെ കരുണ കാരണം സ്വതന്ത്രരായികൊണ്ടിരുന്നു.... ................

Saturday, March 5, 2011

PRANAYAM..........

അന്നും പതിവുപോലെ അവന്‍ അവിടെ കാത്തു നിന്നു.. അവള്‍ വരുന്നതും നോക്കി... പക്ഷെ അവള്‍ വന്നില്ല.. ഏതാണ്ട് ഒരു വര്‍ഷം ആകാന്‍ പോണു അവര്‍ തമ്മില്‍ കാണാന്‍ തുടങ്ങിയിട്ട്. ഈ ഒരു വര്‍ഷത്തിനിടയില്‍ ഇത് വരെ ഒരു വാക്കുപോലും ചന്തുവും സരിതയും മിണ്ടിയിടില്ല.  അവര്‍ കണ്ടുമുട്ടിയതിനുശേഷം പിന്നീടൊരിക്കല്‍ പോലും അവര്‍ കാണാതിരുന്നിട്ടില്ല. ഒന്ന് കണ്ടാല്‍ മതി അവര്‍ക്ക്. അത് എന്തിനാണെന്ന് അവര്‍ രണ്ടുപേര്‍ക്കും അറിയുകയും ഇല്ല. പക്ഷെ കാണാതിരുന്നാല്‍ മനസിനു വല്ലാത്ത വിങ്ങലാണ്. ചന്തുവിന്റെ മനസിന്‍റെ അവസ്ഥ വെള്ളത്തില്‍ നിന്ന് കരയില്‍ പിടിച്ചിട്ട മീനിന്‍റെ അവസ്ഥയാണ്. അവള്‍ എന്താണ് ഇന്ന് വരാത്തത്?? അവളെ കണ്ടില്ലെങ്കില്‍ തനിക്ക് ഇന്ന് ഭ്രാന്തു പിടിക്കും.. അവന്‍ അങ്ങനെ അസ്വസ്തനായിടു നില്‍കുമ്പോള്‍ അവന്‍റെ മനസിന്‌ കുളിരേകിക്കൊണ്ട്‌ അവള്‍ മെല്ലെ നടന്നു വരുന്നു. പക്ഷെ ഇന്ന് അവളുടെ മുഖം അസ്വസ്ഥമാണ്. അവള്‍ അങ്ങകലങ്ങളിലേക്ക്‌ നടന്നു നീങ്ങുന്നത്‌ അവന്‍ നോക്കി നിന്നു. അപ്പോഴും അവന് അറിയില്ലായിരുന്നു  ഇത് അവരുടെ അവസാനത്തെ കണ്ടുമുട്ടല്‍ ആണെന്ന്....... അങ്ങ് വിദൂരതയില്‍ ഒരു കടുക് മണി ആയി അവള്‍ അകലങ്ങളില്‍ അലിഞ്ഞു ചേരുന്നത് വരെ ചന്തു അവിടെ നിന്നും അനങ്ങിയില്ല ഒരു പ്രതിമപോലെ.........