Sunday, June 10, 2012

                                                  അപ്പൂപ്പന്‍ താടി 
           
പുറത്ത്  നല്ല മഴ പെയ്തുകൊണ്ടിരിക്കുന്നു. മണ്ണിന്റെ  പുതുമണം ആസ്വദിച്ച് കൊണ്ട്  കൃഷ്ണനുണ്ണി  ചാരു കസേരയില്‍  കിടക്കുകയാണ്. ഇതിനു മുന്‍പെങ്ങുമില്ലാത്ത വിധം ഇന്നത്തെ മഴയ്ക്ക്‌  വല്ലാത്ത ഒരു  വശ്യ സൌന്ദര്യം . ഭൂമിയെ കുളിപ്പിച്ച് കൊണ്ട് , അവളെ പുളകിതയാക്കിക്കൊണ്ട് മഴ അങ്ങനെ പെയ്യുകയാണ്. അവന്റെ മനസും കുളിരണിഞ്ഞു .അവന്റെ മനസ് അവന്‍ പോലും അറിയാതെ ഒന്‍പതാം ക്ലാസില്‍ എത്തി. അനിരുദ്ധന്‍ സാറിന്റെ ക്ലാസ് ആണ്. സിംഹം എന്ന വിളിപ്പെരോടെ അറിയപ്പെടുന്ന അനിരുദ്ധന്‍ സര്‍. ക്ലാസ്സ്‌ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഇത് വരെ ആയിട്ടും ജംസീലയും കൂട്ടുകാരികളും എത്തിയിട്ടില്ല. എന്റെ കണ്ണും മനസും ഒന്നും ക്ലാസില്‍ ആയിരുന്നില്ല.. ഞാന്‍ പുറത്തേയ്ക്ക് തന്നെ നോകിയിരിക്കുകയാണ് . അതാ അവളും അവളുടെ കൂട്ടുകാരികളും നനഞ്ഞു  കുളിച്ചു വരുന്നു. അവളുടെ ശരീരത്തോട് പറ്റിച്ചേര്‍ന്നു കിടക്കുന്ന വസ്ത്രം അവവളുടെ ശരീര വടിവ്  കൂടുതല്‍ എനിക്ക് വ്യക്തമാക്കി തന്നു . അവളില്‍ ഞാന്‍ കൂടുതല്‍ കൂടുതല്‍ തല്പരനാകുകയായിരുന്നു ..ഞാന്‍ അവളുടെ ആരാധകന്‍ ആകുകയായിരുന്നു...ഇത് വായിക്കുമ്പോള്‍ ഒരു പക്ഷെ ചിന്തിച്ചേക്കാം ഒരു പതിനാലു വയസുകാരന്‍ പയ്യന്റെ മനസ്സില്‍ ഇങ്ങനെയൊക്കെ പ്രണയാതുരമായ ചിന്തകള്‍ ഉണ്ടാകുമോ എന്ന് !!!! നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അപ്പോഴത്തെ എന്റെ മനസ് അത്രയും പ്രണയാതുരം ആയിരുന്നു . അവളുടെ ശരീരത്തില്‍ പതിച്ച ഒരു മഴതുള്ളി ആകാന്‍ ഞാന്‍ കൊതിച്ചു...
                                     അവളുടെ ആ ഒരു ചിത്രം എന്റെ മനസ്സില്‍ നിന്ന് മായുന്നില്ല . മഴ ഇപ്പോഴും എന്നെ ഈ ഒരു ഓര്‍മയിലേക്ക് എപ്പോഴും കൊണ്ടുചെന്നെത്തിക്കും. ഓരോ ദിവസങ്ങള്‍ കഴിയുംതോറും എനിക്ക് ജംസീലയോടുള്ള അനുരാഗം കൂടിക്കൊണ്ടിരുന്നു . തനിക്ക്  ഒരിക്കലും കിട്ടാത്ത ഒരു പൈന്‍ ആപ്പിള്‍ ആണ് ഈ മൊഞ്ചത്തി എന്നറിയാമായിരുന്നിട്ടും എന്തോ എനിക്ക് അവളോടുള്ള അനുരാഗത്തിന് ഒരു കുറവും സംഭവിച്ചില്ല എന്നുമാത്രമല്ല അത് കൂടിക്കൊണ്ടേയിരുന്നു . ഈ ഒരു ഓര്‍മ്മ ഇപ്പോള്‍ പങ്കുവെയ്ക്കാന്‍ കാരണം ഉണ്ട്. ഇന്ന്‍  ഒരു ബസ്‌ യാത്രയില്‍ ഞാന്‍ വീണ്ടും എന്റെ മൊഞ്ചത്തിയെ വീണ്ടും കണ്ടു. അവള്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുകയും ചെയ്തു. പഠിക്കുന്ന കാലത്ത് ഒരിക്കല്‍ പോലും അവള്‍ എന്നെ നോക്കി ചിരിച്ചിട്ടില്ല ..ഇന്ന അവളുടെ മുഖത്തെ ചിരി വീണ്ടും എന്നെ ഏതോ ലോകത്തേയ്ക്ക് വീണ്ടും കൊണ്ടുപോയി.....
                                       എന്റെ അച്ഛന്റെയും അമ്മയുടെയും നാലു മക്കളില്‍ മൂന്നാമന്‍ ആണ് ഞാന്‍. പലപ്പോഴും അവഗണനയുടെ നാളുകള്‍ ആയിരുന്നു എന്റെ ബാല്യം. എനിക്ക് ആവശ്യത്തിനു സ്നേഹം കിട്ടുന്നില്ല എന്ന പരാതി എപ്പൊഴും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് എന്റെ അച്ഛനോടും അമ്മയോടും ദേഷ്യമായിരുന്നു എപ്പൊഴും . പക്ഷെ ഇന്ന ഞാന്‍ തിരിച്ചറിയുന്നു അതെല്ലാം എന്റെ അപക്വമായ മനസിന്റെ വെറും തോന്നലുകള്‍ മാത്രമായിരുന്നു എന്ന്. ... ഇന്ന്‍  എനിക്ക്  അവരോട് ബഹുമാനവും ആരാധനയുമൊക്കെ തോന്നുന്നു. എത്ര മാതൃകാപരമായിട്ടാണ്  അവര്‍ തങ്ങളെ വളര്‍ത്തിയത്.
                                     സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിവുള്ള , ആര്‍ദ്രമായ ഒരു മനസും കയ്യില്‍ ഒരു പ്രൊഫഷണല്‍ ഡിഗ്രി സര്‍ടി ഫിക്കറ്റ്  ഇത്രയും ആണ് ഇപ്പോള്‍ എന്റെ കയ്യില്‍ ഉള്ളത്.. ഇനി എന്ത് എന്ന ചിന്തയുമായി കൃഷ്ണനുണ്ണി വിജനതയിലെക്ക് നോക്കി അങ്ങനെ കിടന്നു .........................