Saturday, March 31, 2012

                                                     ഭ്രാന്ത്         

      മനസ് ശൂന്യമാണ്... ഓളങ്ങള്‍ നിലച്ച ജലാശയം പോലെ.. തിരകള്‍ പുണര്‍ന്ന തീരം പോലെ... പെയ്തൊഴിഞ്ഞ  ആകാശം പോലെ...പെട്ടെന്ന്‍  ആ മനസിലേക്ക് ചിന്തയുടെ ഒരു സ്ഫുലിംഗം മിന്നി മറഞ്ഞു.. അപ്പോഴാണ്‌ അമീര്‍ മനസിലാക്കിയത് താന്‍ ആള്‍ക്കൂട്ടത്തിന്റെ ഭാഗം ആണെന്ന്.. പല വികാരങ്ങള്‍.. പല ചിന്തകള്‍.. പല ഭാവങ്ങള്‍... അതില്‍ ഒരു ഭാവമായി.. ഒരു ചിന്തയായി ..ഒരു വികാരമായി താനും... ആരാലും തിരിച്ചറിയാതെ ഞാന്‍ മുന്നോട്ട് നടക്കുകയാണ് ,,അല്ല ഒഴുകുകയാണ്.. അതാണ്‌ ശരി . എങ്ങോട്ടെന്നില്ലാതെ ലെക്ഷ്യബോധമില്ലാതെ മുന്നോട്ട് നടന്നു കൊണ്ടിരിക്കുന്നു. ആ നടത്തം കുറച് കഴിഞ് ഓട്ടമായി..
ഇത്രയും എഴുതി കഴിഞ്ഞപ്പോള്‍ സുഹാസിന്റെ തൂലിക വറ്റി വരളാന്‍ തുടങ്ങിയിരുന്നു.. ഭാഷ എന്നില്‍ നിന്നും അകലുകയാണോ?? ഇത്രയും കാലം മനോഹരമായ കഥകള്‍ എഴുതി വായനക്കാരെ ത്രസിപ്പിച്ച എന്റെ തൂലിക ഇന്ന്‍ ആദ്യമായി ....അയ്യോ എനിക്ക് ഓര്‍ക്കാന്‍ കൂടി സാധിക്കുന്നില്ല. തന്റെ മനസ് , ഭാവന എല്ലാം ഇതാ തന്നില്‍ നിന്ന്‍ വിട പറയാന്‍ വെമ്പല്‍ കൊള്ളുന്നത്‌ പോലെ അവനു തോന്നി. ഇന്നലെ വരെ തനിക്കു ചുറ്റും ഉണ്ടായിരുന്ന കഥാപാത്രങ്ങള്‍ എല്ലാം ഇപ്പോള്‍ വളരെ അവ്യക്തമായി മാത്രമേ തനിക് കാണാന്‍ സാധിക്കുന്നുള്ളൂ , മൂടല്‍ മഞ്ഞില്‍ അകപ്പെട്ടതുപോലെ ..എനിക്ക് എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പോലും കഴിയാത്ത വിധം ഭാഷ  അന്യമായിരിക്കുന്നു. ഭ്രാന്തമായി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന സുഹാസിന് നേരെ അമീര്‍ ഓടി അടുക്കുന്നു. അമീറിനെ കണ്ട സുഹാസിന് അല്പ നേരതെയ്കെങ്കിലും ആശ്വാസമായി.. മൂടല്‍ മഞ്ഞില്‍ അകപ്പെട്ടു നിന്നവരില്‍ നിന്ന്‍ ഒരാളുടെ മുഖം എങ്കിലും തനിക് കാണാന്‍ സാധിച്ചല്ലോ !! അങ്ങനെ നോക്കി നില്‍ക്കെ അമീറും പെട്ടെന്ന്‍ എവിടെയോ മറഞ്ഞു.. പതുക്കെ പതുക്കെ സുഹാസിന്റെ ഓര്‍മ മറഞ്ഞു കൊണ്ടിരുന്നു . അവന്‍ വേറെ ഏതോ ഒരു ലോകത്തിലേക്ക് എടുത്തെറിയപ്പെട്ടു .

Friday, March 2, 2012

                                                                മതി ഭ്രമം                                                                                                                                            കുറെ നാളുകള്‍ക്ക് ശേഷം അരവിന്ദ് തന്റെ പേനയുമായി എഴുത്ത് മുറിയിലേക്ക് പ്രവേശിച്ചു. എന്താണ് എഴുതേണ്ടത് ??? എന്തിനാണ് എഴുതേണ്ടത് ?? എന്നിങ്ങനെ ഉള്ള ചോദ്യങ്ങള്‍ അരവിന്ദന്‍റെ മനസിലൂടെ കടന്നു പോയ്ക്കൊണ്ടിരിന്നു . വല്ലാത്ത വീര്‍പ്പു മുട്ടല്‍ തന്നെ. മുറിയില്‍ കിടന്ന കസേരയിലേക്ക് അവന്‍ ചാരി കിടന്നു. പേന എന്തെക്കെയോ പറയാന്‍ വെമ്പുന്നത് പോലെ .
            ആ ചാരു കസേരയിലെ കിടപ്പ് അവനെ പല വന്യമായ ചിന്തകളിലേക്ക് കൂട്ടി കൊണ്ട് പോയി . തനിക് ജന്‍മം നല്‍കിയ തന്‍റെ അമ്മയുടെയും അച്ഛന്‍റെയും ദുര്‍ഗതിയോര്‍ത് അവന്‍ അവനെ തന്നെ പഴിച്ചു. " അവരുടെ മുന്‍ജന്മ പാപം " എന്നല്ലാതെ എന്ത് പറയാന്‍.. മുന്‍ജന്മ പാപമോ ??? എന്റെ ചിന്തയില്‍ നിന്ന് തന്നെ ആണോ ഇങ്ങനെ ഒരു വാക്ക് വന്നത് ?? അരവിന്ദ് പെട്ടെന്ന് ചിന്തയില്‍ നിന്ന് ഉണര്‍ന്നു.. ചിന്തയുടെ ആലസ്യത്തില്‍ നിന്ന്  വര്‍ത്തമാന  ലോകത്തേയ്ക്ക് വരുവാന്‍ അവന്റെ മസ്തിഷ്കം അനുവദിക്കുന്നില്ലായിരുന്നു... വീണ്ടും അവന്‍ ഏതോ ലോകത്തേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു..
തന്‍റെ ശവ ശരീരത്തിനരികില്‍ ഒരു നിഗൂഡമായ മുഖഭാവത്തോടെ ഇരിക്കുന്ന തന്നെ തന്നെ അവന്‍ കാണുന്നു.. ചുറ്റും വേറെ ആരുമില്ല... പെട്ടെന്ന് അവന്‍ ഞെട്ടി എഴുനേല്‍ക്കുന്നു. അപോഴാണ് അവന്‍ ഓര്‍ക്കുന്നത് .... എത്ര നാളായി താന്‍ ഒരു സ്വപ്നം കണ്ടിട്ട് ?? സ്വപ്‌നങ്ങള്‍ പോലും തനിക് അന്യമായിരുന്നു എന്ന തോന്നല്‍ അവനെ കൂടുതല്‍ സംഘര്‍ഷത്തില്‍ ആക്കി...കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശം പോലെ ആയി അവന്‍റെ മനസ്.
           നിലാവിന്‍റെ വെള്ളി വെളിച്ചം ഇലകള്‍കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ടായിരുന്നു ..വളരെ വേഗത്തില്‍ രാജീവ്‌ മുന്നോട്ട് നടന്നു പോകുന്നത് കാണാം. അവന്‍ നടന്നു നടന്നു ചെന്ന് നിന്നത് ഒരു സെമിത്തേരിയുടെ മുന്നില്‍ ആണ്. അതിന്‍റെ വാതില്‍ക്കല്‍ അനിയും സജീറും ആഷിയും നില്പുണ്ടായിരുന്നു. അവരെ കണ്ടതും അവന്‍റെ ഉള്ളൊന്നു കാളി. സുതാര്യമായ ശരീരത്തോട് കൂടി അവര്‍ നില്‍ക്കുന്നു. എന്നെ കണ്ടതും  അവര്‍ സംസാരം നിര്‍ത്തി. അവരുടെ സമീപത്തായി പരിചയമില്ലാത്ത ഒരു പുരോഹിതനെയും കാണാമായിരുന്നു. അദ്ദേഹത്തിന് പക്ഷെ  തല മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അദ്ദേഹം പൌരോഹിത്യ വേഷത്തില്‍ തന്നെ ആണ് താനും. അവരുടെ അടുത്ത് ചെന്ന് ഞാന്‍ നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി.. എന്‍റെ ശരീരം ക്രിസ്ത്യന്‍ മതാചാര പ്രകാരം അലങ്കരിച് കല്ലറയില്‍ അടക്കാന്‍ പോകുന്നു.. അവനു നൂറായിരം സംശയങ്ങള്‍ ഉണ്ടായി മനസ്സില്‍.. തന്‍റെ കൂടുകാരോഡ് അവന്‍ ഇതിനെ പറ്റി ചോദിച്ചു.. പക്ഷെ അവര്‍ പറഞ്ഞ ഭാഷ മനസിലാക്കാന്‍ എനിക്ക് സാധിച്ചില്ല. ഏതോ പ്രാകൃതമായ ഭാഷ... ശവ ശരീരം കല്ലറയില്‍ ഇറക്കി വെച്ച് മൂന്ന് പിടി മണ്ണും വാരി ഇട്ടു അവന്‍. കല്ലറ മൂടി.. ഇപ്പോള്‍ അവിടെ കേള്‍ക്കുന്ന ഭാഷ അവനു തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. പുരോഹിതന്‍ എന്തോ ഒരു ചോദ്യം ചോദിച്ചു. ..അപോഴെക്കും രാജീവ്‌ ഒരു ഞെട്ടലോടെ എഴുന്നേറ്റു ... താന്‍ കണ്ടത് സ്വപ്നമോ യാഥാര്‍ത്യമോ എന്ന് തിരിച്ചറിയാന്‍ കുറച്ചു സമയം വേണ്ടി വന്നു ..
                  ഒരു പുതിയ നോവലിന്‍റെ സൃഷ്ടിക്കായി വന്നിരുന്ന തനിക് ഇതെന്തു പറ്റി?? തന്‍റെ ചിന്തകള്‍ എങ്ങോട്ടാണ് തന്നെ കൂട്ടികൊണ്ട് പോകുന്നത് ?? മനസിനെ വീര്‍പ്പു മുട്ടിക്കുന്ന ചിന്തകള്‍ ഉണ്ടാകുമ്പോഴാണ് സാധാരണ ഞാന്‍ എഴുതാനിരിക്കുന്നത്. ഇന്ന് തനിക് എന്ത് പറ്റി ??  അറിയില്ല ഒന്നും അറിയില്ല... 42 വര്‍ഷത്തെ ഏകാന്ത വാസം.. അതൊരിക്കലും തനിക്ക് വിരസത സമ്മാനിച്ചിട്ടില്ല. സമൂഹത്തിന്‍റെ  പല തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ക്ക് മുന്നിലും പതറാതെ മുന്നോട്ട് പോയിട്ടേ ഉള്ളു ഇത് വരെ.
             സ്വപ്നങ്ങളെ മനപൂര്‍വം മസ്തിഷ്കം എന്നില്‍ നിന്ന് മറച്ചു വെയ്ക്കുകയായിരുന്നോ അതോ സ്വപ്‌നങ്ങള്‍ എന്നില്‍ നിന്ന് അകന്നു നില്കുകയായിരുന്നോ ഇത് വരെ ...അറിയില്ല.. തനിക്ക് ഒന്നും അറിയില്ല.. വീണ്ടും വര്‍ത്തമാന ലോകത്ത് നിന്നും മനസ് രക്ഷപെടാന്‍ വെമ്പല്‍ കൊള്ളുന്നത് കാണാമായിരുന്നു ... അതിനെ തടയാന്‍ അവന്‍റെ ബോധ മനസിന്‌ സാധിച്ചില്ല..
            ഒരു പഴയ കൊട്ടാര സദൃശ്യമായ വീട്.. ചക്രവാള സീമയില്‍ സൂര്യന്‍ കണ്ണാരം പൊത്തി കളിയ്ക്കാന്‍ തുടങ്ങിയ സമയം ആയിരുന്നു എങ്കിലും സാമാന്യം നല്ല ഇരുട്ട് ആ പ്രദേശമാകെ പടര്‍ന്നിരുന്നു.. അവിടെയ്ക്ക് എത്താന്‍ വളരെ അധികം വൈകി പോയി എന്ന് രാജീവിന്‍റെ വരവ് കണ്ടാല്‍ അറിയാം. ശേഖരേട്ടാ.. പൊയ്ക്കൊള്..ഞാന്‍ കുറച്ചു വൈകി പോയി... ഏണി ചാരി വെച്ച് അവന്‍ മുകളിലേക്ക് കയറി  ലൈറ്റ് ഓണ്‍ ചെയ്തു.. മിന്നാമിനുങ്ങിന്റെ വെട്ടം പോലെ ബള്‍ബ്‌ തെളിഞ്ഞു.. അതിലൂടെ ഒരു വലിയ പാമ്പ്‌ ഇഴഞ്ഞു നീങ്ങി.. അവന്‍ കുറച്ചു നേരം അവിടെയാകെ എന്തോ തിരയുന്നതുപോലെ നടന്നു.. സമയം അതിവേഗം മുന്നോട്ട് പോയ്ക്കൊണ്ടെയിരുന്നു.. അവന്‍ അവിടെ കിടന്ന ഒരു കട്ടിലിലേക്ക് കിടന്നു.. വളരെ വിചിത്രമായ കട്ടില്‍.. അതിനു കാലുകള്‍ ഇല്ലായിരുന്നു ..നിദ്രയുടെ ഏതോ തലത്തില്‍ അവന്‍ ഒരു പെണ്ണുമായി സല്ലപിക്കുന്നത് കാണാമായിരുന്നു ... വിചിത്രം എന്ന് പറയട്ടെ ..അവള്‍ക് മുഖം ഇല്ലായിരുന്നു.. നല്ല ഇടതൂര്‍ന്നു  നില്‍ക്കുന്ന , നിതമ്പം മറയ്ക്കുന്ന തലമുടി അവളുടെ അഴക് കൂട്ടി.. ഒരു നേര്‍ത്ത മുണ്ട് മാത്രമേ അവള്‍ ധരിച്ചിട്ടുള്ളൂ.. അതുകൊണ്ട് തന്നെ അവളുടെ അംഗ ലാവണ്യം അവനു ശെരിക്കും നുകരമായിരുന്നു.. മാറിടം നിറഞ്ഞു നില്‍ക്കുന്ന അവളുടെ കൊങ്കകള്‍ അവളുടെ സൌന്ദര്യത്തെ അനുപമാമാക്കി .അവളുടെ ഒതുങ്ങിയ അരക്കെട്ടും എല്ലാം കൂടി ഒരു വെണ്ണക്കല്‍ ശില്‍പം പോലെ.. രാജീവിന് അതുവരെ അവന്‍ കാത്തു സൂക്ഷിച്ച ബ്രഹ്മ ചര്യം കൈ വിട്ടു ... തന്‍റെ ലിംഗ്തില്‍ നിന്ന് ചോര സ്ഖലിക്കാന്‍ തുടങ്ങിയത് കണ്ടു ഞെട്ടി എഴുന്നേറ്റു .. രാജീവിന് കുറച്ചു സമയം വേണ്ടി വന്നു യാഥാര്‍ത്ഥ്യ ലോകത്തേയ്ക്ക് തിരിച്ചെത്താന്‍. .. ഞാന്‍ എന്താണ് കണ്ടത്.. ?? ഞാന്‍ തന്നെ ആണോ ഇത്തരം ഒരു സ്വപ്നം കണ്ടത്?? വളരെ പൈങ്കിളി ആയിട്ടുള്ള ഇത്തരം ഒരു സ്വപ്നം !!!!!! എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.. എന്റെ മനസിന്റെ ഏതോ കോണില്‍ ഉറങ്ങി കിടന്ന വികാരം തന്നെ ആണോ ഇത് ?? അവനു അവനെ തന്നെ മനസിലാകുന്നില്ല.. അന്ന് ജീവിതത്തില്‍ ആദ്യമായിട്ട് വിവാഹം കഴിക്കണം എന്ന തോന്നല്‍ അവന്‍റെ മനസ്സില്‍ ഉണ്ടായിരിക്കുന്നു...തന്നെ തനിക് നഷ്ടപ്പെടുന്നു ...രാജീവ്‌ മരിക്കാന്‍ തുടങ്ങിയിരിക്കുന്നു.. ഈ 42 വര്‍ഷക്കാലം ജീവിതത്തില്‍ എല്ലാവരും ഉണ്ടായിരുന്നു.. ബാകിയുള്ള ജീവിതം എനിക്ക് വേണ്ടി മാത്രം എന്റേതായ രീതിയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചിട്ട് ....കെട്ടുപാടുകകള്‍ ഇല്ലാത്ത ഏകാന്തമായ ജീവിതം ആഗ്രഹിച്ചിട്ട് ....എനിക്ക് എന്നെ നഷ്ടപ്പെടുകയാണല്ലോ എന്നോര്‍ത് വീണ്ടും രാജിവ് ആ ചാര് കസേരയിലേക്ക് നിര്‍വികാരനായി കിടന്നു....