Sunday, April 3, 2011

                                                  ഉറുമി വേണ്ടത്ര തിളങ്ങിയോ???                                                    സന്തോഷ്‌ശിവന്‍- പ്രിത്വി രാജ് ടീമിന്‍റെ ഉറുമി എന്ന ചരിത്ര പശ്ചാത്തലം ഉള്ള സിനിമ വേണ്ടത്ര പൂര്‍ണത കൈ വരിച്ചിട്ടില്ല എന്ന് പറയേണ്ടി വരും. വാസ്കോ ഡാ ഗാമയെ വധിക്കാന്‍ നടക്കുന്ന ചിറയ്ക്കല്‍ കേളു നായനാര്‍ എന്ന കഥാപാത്രത്തെയാണ് പ്രിത്വി അവതരിപ്പിക്കുന്നത്. ചരിത്രത്തിന്‍റെ തങ്കലിപികളില്‍ രേഖപെടുതാത്ത തികച്ചും അവഗനിക്കപെട്ട ഒരു വ്യക്തി. അങ്ങനെ ഒരു പോരാളിയെ അവതരിപ്പിക്കാന്‍ സന്തോഷ്‌ ശിവനും പ്രിത്വിയും കാണിച്ച തന്റേടം അഭിനന്ദനാര്‍ഹം തന്നെ. പക്ഷെ തിരക്കഥയുടെ അപൂര്‍ണത നമ്മെ പലപ്പോഴും മനസ് മടിപ്പിക്കുന്നുണ്ട്. ഉറുമിയുടെ പശ്ചാത്തലം വടക്കന്‍ മലബാര്‍ ആണ്. അവിടുത്തെ ആളുകളുടെ ഭാഷയല്ല കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് . അറയ്ക്കല്‍ രാജ വംശത്തിലെ ആയിഷ (നായിക) സംസാരിക്കുന്നതും സാധാരണ സിനിമ ഭാഷ തന്നെ. അതില്‍ കുറച്ചെങ്കിലും വ്യത്യസ്തത പുലര്‍ത്തുന്നത് ആലി എന്ന കഥാപാത്രം ആണ്. ആലി കേളുവിന്റെ ചങ്ങാതി ആണ്.                                                                                                                      സിനിമ തുടങ്ങുന്നത് ആധുനിക കാലഖട്ടത്തില്‍ നിന്നാണ്. ഇന്നത്തെ  മുതലാളിത്ത രാഷ്ട്രങ്ങളുടെ കടന്നു കയറ്റവും സമ്പത്ത് കൊള്ളയടിക്കലും മറ്റു വികസ്വര രാഷ്ട്രങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ വന്പന്‍ കുത്തക രാഷ്ട്രങ്ങളുടെ കുടില തന്ത്രങ്ങള്‍ ഈ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട് . അത്തരം കാര്യങ്ങളില്‍ എങ്ങനെ അവര്‍ക്ക് നമ്മുടെ യുവത്വത്തെ ചൂഷണം ചെയ്യാന്‍ സാധിക്കും എന്ന് പറയാതെ പറയുന്നുണ്ട്. രാഷ്ട്രതോടോ, ഭൂമിയോടോ , പ്രകൃതിയോടോ , യാതൊന്നിനോടും കടപ്പടില്ലാത്ത യുവാക്കളുടെ പ്രതിനിധികളിലൂടെ യാണ് സിനിമ ഭൂതകാലത്തിലേക്ക് പോകുന്നത്. ഭൂമി തന്നെ പലവട്ടം നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നു ഭൂമിയെ സംരെക്ഷിചില്ലെങ്കില്‍ ജീവനാശം ഉണ്ടാവും എന്ന്.  പക്ഷെ നാം ആടമ്പര ജീവിതത്തില്‍ ആക്രിഷ്ടരാവുന്നു. അതിനു നാം പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നു. ഇത് വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കും. ആധുനിക കാലഖട്ടത്തിന്റെ ഈ ഒരു നേര്‍കാഴ്ച സിനിമയിലുണ്ട്. സമ്പത്തിനു വേണ്ടി നമ്മള്‍ രാജ്യത്തെയും ഭൂമിയും ഏതു കുത്തക കമ്പനികള്‍ക്കും തീറെഴുതി കൊടുക്കുന്ന ആടമ്പര സംസ്കാരത്തിന്‍റെ പ്രേതിനിധികളിലൂടെയാണ് ഈ സിനിമ തുടങ്ങുന്നത്. ചരിത്രത്തിന്‍റെ പുനരാവര്‍ത്തനം.         പാട്ടുകളുടെ കാര്യത്തില്‍ ഭാഷയുടെ  ആ നാടന്‍ തനിമ കൊണ്ടുവരാന്‍ ശ്രേമിചിടുണ്ട്. സംഘട്ടന രംകങ്ങള്‍ക്ക് വേണ്ടത്ര ശക്തിയില്ലാതെ പോയി. പലപ്പോഴും സിനിമ വിരസത സൃഷ്ടിക്കുന്നുണ്ട്. ജഗതിയുടെ കഥാപാത്രം എടുത്തു പറയേണ്ട ഒന്നാണ്. അസാമാന്യ ബിംബ സൃഷ്ടി ആണ് തിരക്കധാകൃതായ ശങ്കര്‍ രാമകൃഷ്ണന്‍ നടത്തിയിരിക്കുനത്. ഒരല്പം കൂടി പഠനവും പരിശ്രമവും നടത്തിയിരുന്നു എങ്കില്‍ വളരെ നല്ല ഒരു ദൃശ്യാനുഭവം ആക്കി മാറ്റമായിരുന്നു. ഇപ്പോള്‍ നടത്തിയ ശ്രമത്തെ അവഗനിച്ചുകൊണ്ടാല്ല ഇത് പറയുന്നത്.

No comments:

Post a Comment